തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപണം; യുവാവിനെ ക്രൂരമായി മർദിച്ച് നാട്ടുകാർ; വൈറലായി ക്ഷമാപണം നടത്തുന്ന വീഡിയോ

നാട്ടുകാർ സദാചാര പോലീസ് ചമഞ്ഞാൽ എന്താകും അവസ്ഥ. നിയമം ദുരുപയോഗപ്പെടുന്പോൾ പലരുടേയും ജീവൻ പൊലിഞ്ഞുപോയ എത്രയോ സംഭവങ്ങൾ ഇതിനോടകം നാം കേട്ടിട്ടുണ്ട്. മുംബൈയിലെ വെർസോവ പ്രദേശത്ത് തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പ്രദേശവാസികൾ ഒരു യുവാവിനെ മർദ്ദിച്ചു.

ആൾക്കൂട്ട മർദനത്തിനു ഇരയാവുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ശിവാലി ഛേത്രി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ആണ് വീഡിയോ പങ്കുവച്ചത്. നാട്ടുകാർ മർദ്ദിക്കുമ്പോൾ ഇയാൾ തന്‍റെ പ്രവർത്തിയിൽ ക്ഷമ ചോദിക്കുന്നതാണ് ഒരു വീഡിയോയിലുള്ളത്. യുവാവിന്‍റെ തന്നെ പല വീഡിയോ വൈറലായി. മറ്റൊരു വീഡിയോയിൽ ഇയാളുടെ ബാഗിൽ നിന്നും കോണ്ടം പായ്ക്കറ്റുകൾ, ഫോൺ ചാർജർ, മറ്റ് വസ്തുക്കൾ എന്നിവ കാണിക്കുന്നു. നായയെ അയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നത് കണ്ടെന്ന് ഒരു പെണ്‍കുട്ടി അവകാശപ്പെട്ടുന്നതായിരുന്നു മറ്റൊരു വീഡിയോ.

ഇയാളെ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തി. നിയമം നടപ്പാക്കാനാണ് പോലീസും കോടതിയുമെന്നും നാട്ടുകാരല്ല അത് ചെയ്യേണ്ടതെന്നും പലരും വിമർശിച്ചു. മറ്റൊരു കൂട്ടർ അയാൾ അത് എന്തുകൊണ്ടും അർഹിക്കുന്നുവെന്നായിരുന്നു കുറിച്ചത്. മറ്റ് ചിലർ വീഡിയോ മുംബൈ പോലീസിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും മൃഗ സംരക്ഷക പ്രവർത്തകനുമായ സുധീർ കുഡാൽക്കർ, പ്രശസ്ത ആക്ടിവിസ്റ്റ് വിജയ് രംഗാരെ എന്നിവരെ ടാഗ് ചെയ്ത് നടപടി ആവശ്യപ്പെട്ടു.