ഷിംല: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 117 വര്‍ഷത്തിനുള്ളില്‍ ഷിംലയില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ മഴ ലഭിക്കുന്നത്. മഴയിലും മണ്ണിടിച്ചിലും കടുത്ത നാശനഷ്ടങ്ങളും നിരവധി പേര്‍ക്ക് പരുക്കളുമേറ്റിട്ടുണ്ട്.

എന്നാല്‍ വരുന്ന അഞ്ച് ദിവസത്തേക്ക് മഴ കുറയാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. താഴ്ന്ന കുന്നുകളുള്ള പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ചംബ, കംഗ്ര, ഉന, ബിലാസ്പുര്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും സാധ്യതയുണ്ട്.

മഴയെ തുടര്‍ന്നു പ്രധാന റോഡുകളും ഹൈവേകളും അടച്ചിരിക്കുകയാണ്. ട്രാക്കുകളിലേക്കു മണ്ണിടിച്ചിലുണ്ടായ കാരണം കല്ക് ഷിംല വഴിയുള്ള ട്രെയിനുകളും റദ്ദാക്കയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *