ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പടിയിലെ സ്വർണപ്പാളികളും പോറ്റി കടത്തി

കൊച്ചി: ചെമ്പെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലേക്ക് കടത്തിയവയിൽ ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വർണപ്പാളികളും. സ്വർണം പൂശാനെന്ന പേരിലാണ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കട്ടിളപ്പടിയിലെ സ്വർണപ്പാളികളും കടത്തിയത്. ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളികൾ കടത്തിക്കൊണ്ടുപോയതിന് പുറമെയാണിതെന്ന് ദേവസ്വം വിജിലൻസ് ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കട്ടിളപ്പാളികളിലും ദ്വാരപാലക ശിൽപങ്ങളിലും സ്വർണം പൂശിയതിന് ശേഷമുണ്ടായിരുന്ന 474.9 ഗ്രാം സ്വർണം 2019 ഒക്ടോബർ 10ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം കൽപേഷ് എന്നയാൾക്ക് കൈമാറിയതായി സ്മാർട് ക്രിയേഷൻസ് പറയുന്നു. ഇത്രയും സ്വർണം ദേവസ്വം ബോർഡിന് കൈമാറിയതായും രേഖയില്ലെന്നും എസ്.പി സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിലുണ്ട്.

പ്രഥമദൃഷ്ട്യാ ഗുരുതര കുറ്റങ്ങളാണ് നടന്നതെന്നിരിക്കെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. സ്വർണപ്പാളികൾ ചെമ്പുപാളികളെന്ന പേരിൽ കൈമാറ്റം നടത്തിയതും ഇവയിൽനിന്ന് അനുവാദമില്ലാതെ സ്വർണം നീക്കിയതും നീക്കിയ സ്വർണം അപഹരിച്ചെടുത്തതും ഗൗരവ കുറ്റമാണ്. ആറാഴ്ചക്കുള്ളിൽ എസ്.ഐ.ടി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. അന്വേഷണം പൂർത്തിയാകുന്നതുവരെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വിവരം നൽകുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും കോടതി നിർദേശിച്ചു.

ശബരിമല സ്ട്രോങ് റൂം തുറന്ന് പരിശോധന

പത്തനംതിട്ട: ഹൈകോടതി നിർദേശപ്രകാരം നിയോഗിക്കപ്പെട്ട ദേവസ്വം ബോർഡ് ഓഡിറ്റ് വിഭാഗം ജസ്റ്റിസ് കെ.ടി. ശങ്കരന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച ശബരിമല ക്ഷേത്രത്തിന്‍റെ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കും. വഴിപാടായി കിട്ടിയ സ്വർണവും വെള്ളിയും സ്ട്രോങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന. 2017 മുതൽ വഴിപാടായി കിട്ടിയ സ്വർണവും വെള്ളിയും സ്ട്രോങ് റൂമില്‍ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തും. പൊരുത്തക്കേടുണ്ടായാൽ സ്വർണം തൂക്കി നോക്കുന്നത് ഉൾപ്പടെ പരിശോധനകൾ നടത്തും. സ്ട്രോങ് റൂം മഹസർ രേഖകൾ ഓഡിറ്റ് വിഭാഗം പരിശോധിക്കും. വഴിപാടായി കിട്ടുന്ന സ്വർണത്തിന്‍റെയും വെള്ളിയുടെയും കണക്കുകള്‍ ശബരിമല ക്ഷേത്രത്തിന്‍റെ നാലാം നമ്പർ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ക്ഷേത്രം ആവശ്യത്തിനായി സ്വർണവും വെള്ളിയും ഉപയോഗിക്കുകയോ, സ്ട്രോങ് റൂമിലേക്ക് മാറ്റുകയോ ചെയ്താലും ഇതേ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ശബരിമല അസിസ്റ്റൻറ് എക്സിക്യുട്ടീവ് ഓഫിസറുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *