ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ ഏകാദശി പൂജ ഡിസംബർ ഒന്നിന് തന്നെ നടത്തണമെന്ന് ഇടക്കാല ഉത്തരവിട്ട് സുപ്രീംകോടതി.
ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ജെ.കെ. മാഹേശ്വരി, വിജയ് വിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തുലാമാസത്തിലെ ഏകാദശി ദിവസമായ നവംബർ രണ്ടിന് പൂജ നടത്താനായിരുന്നു നേരത്തെ എടുത്ത തീരുമാനം.
താന്ത്രിക്ക് ഉചിതമെന്ന് തോന്നിയാൽ ഈ ദിവസവും പൂജ നടത്താമെന്ന് കോടതി വ്യക്തമാക്കി. പൂജ രീതികളെ കുറിച്ച് വേദഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടെന്നും തന്ത്രിക്ക് ഒറ്റയടിക്ക് ഇത് മാറ്റാനാകില്ലെന്നും കോടതി നീരിക്ഷിച്ചു.
കഴിഞ്ഞ തവണ വൃശ്ചിക മാസത്തിലെ ഏകാദശി നാളില്‍ നടത്തുന്ന പൂജ തുലാമാസത്തിലെ ഏകാദശിയിലേക്ക് മാറ്റിയിരുന്നു. വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെ തന്ത്രിയുടെ കുടുംബമായ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ 10(ജി) വകുപ്പ് പ്രകാരം ഭക്തര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കേണ്ടത് ദേവസ്വത്തിന് നിയമപരമായ കടമയാണ്. ഇതിന്റെ ഭാഗമായാണ് തന്ത്രിയുടെ അനുവാദത്തോടെ ഏകാദശിയിലെ ഉദയാസ്തമന പൂജ തുലാമാസത്തിലേക്ക് മാറ്റിയതെന്നായിരുന്നു ദിവസം ബോർഡിന്റെ വിശദീകരണം.

