മലപ്പുറം: മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പിവി അൻവറിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. വെള്ളിയാഴ്ച രാവിലെയാണ് ഇഡി സംഘം അൻവറിന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. അൻവറിന്റെ സഹായികളുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. കെഎഫ്‌സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ) യിൽനിന്ന് 12 കോടി വായ്‌പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. നേരത്തെ കെഎഫ്‌സി വായ്‌പയുമായി ബന്ധപ്പെട്ട് വിജിലൻസും അൻവറിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലൻസിന് മുൻപാകെ എത്തിയ കേസ്.വിദേശത്തുനിന്നെത്തിയ സാമ്പത്തിക സഹായങ്ങളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്

