കർക്കടക വാവ് ദിനത്തിൽ പന്നിയിറച്ചി ചലഞ്ചുമായി സിപിഎം ; വ്രതദിനത്തിൽ എന്തിനീ പന്നിയിറച്ചി ചലഞ്ച്? സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വൻ ചർച്ച

കണ്ണൂർ: സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള 2 സംഘടനകൾ കർക്കിടകവാവ് ദിനത്തിൽ വ്യത്യസ്ത പരിപാടികളുമായി രംഗത്ത്. ഒന്ന് പയ്യമ്പലത്തെ വിശ്വാസികൾക്കുള്ള കൈതങ്ങാണ്. രണ്ടാമത്തേത് പന്നിയിറച്ചി ചലഞ്ച്

പിതൃതർപ്പണത്തിന് പയ്യമ്പലത്തെത്തുന്ന വിശ്വാസികൾക്കായി സിപിഎമ്മിന്‍റെ സാന്ത്വന പരിചരണ വിഭാഗമായ ഐആർപിസിയാണ് സൗകര്യമൊരുക്കുന്നത്. ലഘു ഭക്ഷണം, ആംബുലൻസ് സൗകര്യം, വൈദ്യസഹായം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. സിപിഎം വിശ്വാസികൾക്കെതിരല്ലെന്ന് കാണിക്കാൻ മുൻപും പാർട്ടി ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ എന്തിനാണ് പന്നിയിറച്ചി ചലഞ്ച് എന്നതാണ് ചോദ്യം

പന്നിയിറച്ചി ചാലഞ്ച് നടത്തുന്നത് സിപിഎം നിയന്ത്രണത്തിലുള്ള പടിയൂർ കരവൂർ എകെജി വായനശാല ആൻഡ് ഗ്രന്ഥാലയമാണ്. ഒരു കിലോ പന്നിയിറച്ചി 370 രൂപയ്ക്കു നൽകും. ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ഇതു പ്രഖ്യാപിച്ചതെങ്കിലും പന്നിയിറച്ചി ചാലഞ്ച് നടത്തുന്നതു കർക്കടകവാവു ദിനത്തിലാണെന്നു പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നടത്തിയിരുന്ന പൂക്കളമത്സരത്തിനു പകരമായാണ് പന്നിയിറച്ചി ചാലഞ്ച്. കർക്കടകവാവും പന്നിയിറച്ചിയും തമ്മിൽ ബന്ധമില്ലാതിരുന്നിട്ടും വിശ്വാസികൾ പിതൃസ്മരണ പുതുക്കുന്ന ദിനത്തിൽ ഇത്തരമൊരു പരിപാടിക്കു സംഘാടകർ ഇറങ്ങിയതിന്റെ അനൗചിത്യമാണു ചർച്ചയാകുന്നത്. വിശ്വാസിസമൂഹത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ സിപിഎമ്മിനുള്ള ആശയക്കുഴപ്പമാണ് ഇത്തരം ഇടപെടലുകളിൽ മുഴച്ചുനിൽക്കുന്നത്.

പി.ജയരാജൻ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത്, പാർട്ടി വിശ്വാസികൾക്ക് എതിരല്ലെന്നു കാണിക്കാൻ ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഘോഷയാത്രകൾ സംഘടിപ്പിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. വയനാട് പുനരധിവാസഫണ്ട് സമാഹരിക്കാൻ ഡിവൈഎഫ്ഐ പന്നിയിറച്ചി ചാലഞ്ച് നടത്തിയതു നേരത്തേ വിവാദമായിരുന്നു.

സിപിഎം നിയന്ത്രണത്തിലുള്ള കരവൂർ എകെജി വായനശാല ആന്‍റ് ഗ്രന്ഥാലയമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായാണ് പന്നിയിറച്ചി ചലഞ്ച്. എന്നാലിത് കർക്കിടക വാവ് ദിനത്തിലാണ് നടത്തുക എന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

എല്ലാ വർഷവും നടത്തുന്ന പൂക്കള മത്സരത്തിന് പകരമാണിതെന്നും വ്യക്തമാക്കുന്നു. കിലോയ്ക്ക് 370 രൂപയ്ക്കാണ് പന്നിയിറച്ചി വിൽക്കുക. പിതൃതർപ്പണവുമായി യാതൊരു ബന്ധവുമില്ലാത്ത പന്നിയിറച്ച് അന്നേ ദിവസം തന്നെ വിൽക്കുന്നതിന്‍റെ അനൗചിത്യമാണ് ആളുകൾ ചർച്ച ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *