
ചാനൽ അവതാരക അപർണ്ണക്കുറുപ്പിന്റെ പരാതിയിൽ വിസ്ഡം വിദ്യാർത്ഥി സംഘടന നേതാവ് അബ്ദുള്ള ബാസിലിനെതിരെ എടുത്ത കേസിലെ തുടർനടപടികൾ അടിയന്തരമായി നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി. എഫ് ഐ ആർ നിർത്തി വയ്‌ക്കണമെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് പോലീസിന് ഈ നിർദ്ദേശം നൽകിയത്.
ബാസിലിനെതിരെ എറണാകുളം സിറ്റി സൈബർ ക്രൈം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയെ വിമർശിച്ച് ബാസിൽ ചെയ്ത വീഡിയോയുടെ സ്വാധീനത്താൽ ആളുകൾ തനിക്കെതിരെ ഭീഷണി ഉയർത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അപർണ്ണക്കുറുപ്പ് പരാതി നൽകിയത്.
ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസെടുത്തു. കാസർകോട് സ്വദേശി അബ്ദുൾ ഹക്കീം നൽകിയ പരാതിയിലാണ് കൊച്ചി സൈബർ പോലീസ് കേസെടുത്തത്.
