കല്‍പ്പറ്റ: വയനാട്ടില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെപോയ കാറും കമിതാക്കളും പോലീസിന്റെ പിടിയിലായി. വയനാട്ടില്‍ നിന്നു വരവേയാണു മാതമംഗലം പറവൂരിലെ സ്വകാര്യ ബസ് ക്ലീനറായ 25 കാരനും പാണപ്പുഴയിലെ വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമായ 33 കാരിയും പോലീസിന്റെ പിടിയിലായത്.

ഇന്നു പുലര്‍ച്ചെയാണു 3.30 ഓടെയായിരുന്നു സംഭവം. പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ടു മക്കളുടെ മാതാവാണു ബസ് ക്ലീനറുടെ കൂടെ വയനാട്ടില്‍ പോയികറങ്ങുകയായിരുന്നു. കാറിനുള്ളില്‍ പലതരരം ലീലകള്‍ നടക്കുന്നതിനാല്‍ വഴിയില്‍ പോലീസ് പരിശോധനക്ക് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി. ഒടുവില്‍ ചുരം ഇറങ്ങി നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇവര്‍ പിടിയിലായത്. പോലീസ് വീണ്ടും കൈകാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്നു പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കുറ്റത്തിനു പോലീസ് കേസെടുത്തു.

ഭര്‍ത്താവുമായി അകന്നുകഴിയുകയാണെന്നാണു യുവതി പോലീസിനോടു പറഞ്ഞത്. ഭര്‍ത്താവിന്റെ അമ്മയും യുവതിയും മക്കളും മാത്രമായി വേറെ വീട്ടിലാണു താമസമെന്നും അതിനിടയിലാണു യാത്ര പോയതെന്നും യുവതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *