സൌദി അറേബ്യക്ക് നല്‍കി വരുന്ന സൈനിക സഹായം നിര്‍ത്തലാക്കണമെന്ന യു.എസ് കോണ്‍ഗ്രസിന്റെ പ്രമേയം വീറ്റോ ചെയ്ത ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ വിമര്‍ശനം. യു.എസ് കോണ്‍ഗ്രസ് അംഗങ്ങളാണ് വിമര്‍ശനമുന്നയിച്ച് രംഗത്തുവന്നത്. വലിയ അവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.

അമേരിക്കന്‍‌ പ്രസിഡന്റ് ട്രംപിന്റെ നടപടിയെ അപലപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ്അംഗങ്ങള്‍ രംഗത്തുവന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുക്കേണ്ട പ്രസിഡന്‍റ് വലിയ അവസരം നഷ്ടപ്പെടുത്തിയെന്നായിരുന്നു ഒരു വിമര്‍ശനം. യമനിലെ ഉപരോധം നീക്കണമെന്ന സന്ദേശമാണ് പ്രമേയം സൌദിക്ക് നല്‍കുന്നതെന്നും അഭിപ്രായമുയര്‍ന്നു. ഹൌസ് ഓഫ് റെപ്രസെന്റേറ്റീവ് അംഗം റോഖന്നയാണ് ഈ വിമര്‍ശനം ഉന്നയിച്ചത്. യെമനിലെ ജനങ്ങള്‍ക്ക് ബോംബുകളല്ല സഹായമാണ് വേണ്ടതെന്ന് സെനറ്റ് അംഗം ബെര്‍നീ സാന്‍ഡേര്‍സ് പറഞ്ഞു. വിയോജിപ്പുണ്ടെങ്കിലും ട്രംപിന്റെ നടപടി കണ്ടിട്ട് തനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്നലെയാണ് സൈനിക സഹായം നിര്‍ത്തലാക്കണമെന്ന പ്രമേയം ട്രംപ് വീറ്റോ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *