കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ഹൈബി ഈഡൻ എം.എൽ.എയുടെ തണൽ ഭവന പദ്ധതിയിലുൾപ്പെടുത്തി 44 ദിവസം കൊണ്ടാണ് വീട് യാഥാർഥ്യമാക്കിയത്.

സ്വന്തം കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നത് കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ക്യപേഷിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നമാണ് ഇന്ന് യാഥാർഥ്യമായത്. അടച്ചുറപ്പില്ലാത്ത പഴയ വീട്ടിൽ നിന്നും കൃപേഷിന്റെ കുടുംബം പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശനം നടത്തി. തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമാകുമ്പോൾ ഇതൊന്നും കാണാൻ മകനില്ലെന്ന ദുഖമാണ് കൃപേഷിന്റെ അച്ഛൻ കൃഷ്ണന്. തണൽ ഭവന പദ്ധതിയിൽ ഹൈബി നിർമ്മിച്ച 30മത്തെ വീടാണ് കൃപേഷിന്റത്.

Leave a Reply

Your email address will not be published. Required fields are marked *