ബംഗളൂരു: സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമര വേദിയില്‍ പാകിസ്താന് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് യുവതി. ബംഗളൂരുവില്‍ നടന്ന സമരത്തിലാണ് അമൂല്യ എന്ന യുവതി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. എ.ഐ.എം.ഐ.എം നേതാവും ലോക്സഭാ എം.പിയുമായ അസസദുദ്ദീന്‍ ഉവൈസിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.ഉവൈസി ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷമാണ് അമൂല്യ വേദിയിലെത്തിയത്. കയറിയ ഉടനെ അവര്‍ പാകിസ്താന് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചു. സമ്മേളനത്തില്‍ തടിച്ചുകൂടിയ ജനങ്ങളോട് മുദ്രാവാക്യം ഏറ്റുവിളിക്കാനും അമൂല്യ ആവശ്യപ്പെട്ടു. സംഘാടകർ മൈക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെങ്കിലും മിനിറ്റുകളോളം ചെറുത്ത് നിന്ന യുവതി മുദ്രാവാക്യം വിളി തുടര്‍ന്നു. ഒടുവില്‍ പൊലീസെത്തി അവരെ വേദിയില്‍ നിന്ന് മാറ്റുകയായിരുന്നു.
https://twitter.com/i/status/1230487055081172994
പരിപാടിയില്‍ സംസാരിക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ലാത്ത അമൂല്യ വേദിയില്‍ അനധികൃതമായി കയറിപ്പറ്റിയതാണെന്നും ഇത് ചില വര്‍ഗീയ കക്ഷികള്‍ ആസൂത്രണം ചെയ്തതാണെന്നും പരിപാടിയില്‍ പങ്കെടുത്ത ജെ.ഡി.എസ് പ്രതിനിധി ഇമ്രാന്‍ പാഷ ആരോപിച്ചു.

