കോഗോ: കോഗോയില്‍ എബോള രോഗം പടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 23 പേരാണ് മരിച്ചത്. ഇക്വോര്‍ പ്രവിശ്യയുടെ തലസ്ഥാനമായ കോംഗോയിലാണ് എബോള പടര്‍ന്ന് പിടിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഒലി ഇംഗുഗ സ്ഥീരികരിച്ചു.

വംഗതാ ഹെല്‍ത്ത് സോണുകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് രോഗം വരാതിരിക്കാനായി പ്രാഥമിക നടപടികള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ 500 പേര്‍ക്ക് എബോള രോഗം പകര്‍ന്നെന്ന് മന്ത്രി വ്യക്തമാക്കി.

1976ലാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യംബുക്കുഗ്രാമത്തില്‍ എബോള നദിയുടെ തീരത്തെ ചിലരിലാണ് ലോകത്താദ്യമായി എബോള രോഗം തിരിച്ചറിയുന്നത്. അങ്ങനെയാണ് രോഗത്തിന് എബോള എന്ന പേരുണ്ടാകുന്നത്. ലോകവ്യാപകമായി ഭീതിപടര്‍ത്തി രോഗം പകരുന്നത് 2014 ലാണ്. ഇത് ഒമ്പതാം തവണയാണ് കോംഗോയില്‍ എബോള ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങളില്‍ നിന്നാണ് ഈ വൈറസ് രോഗം മനുഷ്യരിലേക്ക് പടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *