കൊവിഡ് പ്രതിരോധത്തിനുള്ള റഷ്യയുടെ രണ്ടാമത്തെ വാക്‌സിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ അനുമതി.എപിവാക്കൊറോണ (EpiVacCorona) എന്നാണ് വാക്‌സിന് പേരിട്ടിരിക്കുന്നത്.സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞമാസം പൂര്‍ത്തിയായിരുന്നു. സൈബീരിയയില്‍ നിന്നുള്ള 5000 പേരുള്‍പ്പെടെ 30,000 ആളുകളില്‍ അടുത്ത രണ്ട് മാസങ്ങളിലായി വാക്‌സിന്‍ പരീക്ഷിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.അതേസമയം, റഷ്യ മുന്‍പ് വികസിപ്പിച്ച സ്പുട്നിക് 5 എന്ന് പേരിട്ടിരിക്കുന്ന വാകിസിന്റെയും നിലവില്‍ അനുമതി നല്‍കിയിരിക്കുന്ന എപിവാക്കൊറോണ വാക്‌സിന്റെയും ഉത്പാദനം വര്‍ധിപ്പിക്കണമെന്നും കൊവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും വാക്‌സിന് അനുമതി നല്‍കികൊണ്ട് പ്രസിഡന്റ് പുട്ടിന്‍ വ്യക്തമാക്കി.എന്നാല്‍, സ്പുട്നിക്-5 വാക്സിന്‍ ഇതുവരെ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *