”ദീലീപിന് ഒരബദ്ധം പറ്റി”, അഭിമുഖത്തിൽ അങ്ങനെ പറഞ്ഞതെന്തിന് ; നടൻ സിദ്ദിഖിനെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ടാണ് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖിനെ ചോദ്യം ചെയ്തത്. ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൾസർ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന് അബദ്ധം പറ്റിയതാണെന്നും, എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത വരുത്താൻ വേണ്ടി കൂടിയായിരുന്നു ചോദ്യം ചെയ്യൽ.

ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട ദിവസം താൻ അൻവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നാണ് ദിലീപിന്റെ വാദം. അന്ന് ദിലീപ് ചികിത്സയിലായിരുന്നില്ല എന്ന് ആദ്യം അന്വേഷണസംഘത്തിന് മൊഴി നൽകിയ ഡോക്ടർ പിന്നീട് വിചാരണഘട്ടത്തിൽ കൂറുമാറുകയായിരുന്നു. കൂറുമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് അയച്ച ഓഡിയോ ക്ലിപ്പുകൾ പിന്നീട് പുറത്തുവന്നിരുന്നു. എന്നാൽ താൻ മൊഴി മാറ്റിയിട്ടില്ലെന്നാണ് ഡോ. ഹൈദരാലി പിന്നീട് പറഞ്ഞത്. ഇരുവരിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *