‘നഴ്‌സ് ഫോണില്‍ സംസാരിച്ച് കുത്തിവെപ്പ് നല്‍കി,;പനിയുമായി പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മ മരിച്ചു ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവ് !

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ബന്ധുക്കളുടെ പരാതി. കൂടരഞ്ഞി സ്വദേശി സിന്ധു(45)വിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പനി ബാധിച്ച് ചികിത്സയിലായിരുന്ന സിന്ധുവിന് നഴ്‌സ് മരുന്ന് മാറി കുത്തിവെച്ചെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ടാണ് നഴ്‌സ് മരുന്ന് കുത്തിവെച്ചത്. രണ്ട് തവണ കുത്തിവെച്ചിരുന്നു. എന്നാല്‍ കുത്തിവെപ്പ് നല്‍കിയതിന് പിന്നാലെ ശരീരത്തിന്റെ നിറംമാറുകയും വായില്‍നിന്ന് നുരയും പതയും വരികയും ചെയ്തതായും ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം ഇന്നലെ വൈകുന്നേരം നൽകിയ അതേ മരുന്ന് തന്നെയാണ് ഇന്ന് രാവിലെയും നൽകിയത് എന്നും മരണകാരണത്തില്‍ വ്യക്തതയില്ലെന്നുമാണ് ഡോക്‌ടർ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് മെഡിക്കൽ കോളജ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *