തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ രംഗത്ത്. പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചെന്ന പിണറായിയുടെ പ്രസ്താവന വാസ്തവിരുദ്ധവും ദുരുദ്യേശപരവുമാണെന്ന് രാജഗോപാല്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ ശത്രുതാപരമായാണ് കേരളത്തെ കാണുന്നതെന്ന പ്രസ്താവന ശുദ്ധഅസംബന്ധമാണ്. മുഖ്യമന്ത്രിയെ മാത്രമല്ല, ആരെയും കാണാന്‍ പ്രധാനമന്ത്രി തയ്യാറാണ്. സന്ദര്‍ശനത്തിന്റെ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് തിരക്കിയപ്പോള്‍ റേഷന്‍ വിതരണത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനെന്നാണ് മറുപടി നല്‍കിയത്. അപ്പോള്‍ ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പാസ്വാനെ കാണാനാണ് പ്രധാനമന്ത്രി പറഞ്ഞത്.
പാര്‍ട്ടി മീറ്റിംഗിന് ദില്ലിയില്‍ എത്തുമ്ബോഴെല്ലാം പ്രധാനമന്ത്രിയെ കാണണമെന്ന് പിണറായി വാശി പിടിക്കുന്നത് ശരിയല്ല. മോദി വളരെ തിരക്കുള്ള വ്യക്തിയാണെന്ന് പിണറായി മനസിലാക്കുന്നില്ല. വകുപ്പ് മന്ത്രിയുമായി പിണറായിക്ക് സംസാരിക്കാമായിരുന്നു. രാജഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *