ഇടുക്കി: നിക്ഷേപം തിരികെ ലഭിക്കാനുള്ള കാലതാമസം ചോദ്യം ചെയ്തയാളെ കോൺഗ്രസ് നേതാവുകൂടിയായ മുട്ടം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും സഹകരണബാങ്കിലെ താത്‌കാലിക ജീവനക്കാരനും ചേർന്ന് മർദിച്ചതായി പരാതി.
ഇതുസംബന്ധിച്ച മുട്ടം കാക്കൊമ്പ് സ്വദേശിയും മ്രാല കവലയിൽ റേഷൻവ്യാപാരിയുമായ പാറേക്കാട്ടിൽ പി.എ.ജോസഫിന്റെ പരാതിയിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ.ബിജു, താത്‌കാലിക ജീവനക്കാരൻ ഹാരിസ് എന്നിവർക്കെതിരേ മുട്ടം പോലീസ് കേസെടുത്തു.
സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റുചെയ്യണമെന്ന് എൽ.ഡി.എഫ്.മുട്ടം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.സംഭവത്തിൽ പരിക്കുപറ്റിയ പി.എ.ജോസഫിനെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നേതാക്കൾ പറഞ്ഞു.

