ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടേത് ഉള്‍പ്പടെ 74 ശതമാനം എ.ടി.എമ്മുകളിലും തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. കാലാവധി കഴിഞ്ഞ സോഫ്റ്റ്‌വെയറാണ് ഇത്തരം എ.ടി.എമ്മുകളില്‍ ഉപയോഗിക്കുന്നതെന്നും, അതിനാല്‍ തട്ടിപ്പ് നടക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.

25 ശതമാനം പൊതുമേഖല ബാങ്കുകളുടെ എ.ടി.എമ്മുകളും പ്രവര്‍ത്തിക്കുന്നത് കാലാവധി കഴിഞ്ഞ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്. പാര്‍ലമെന്റെില്‍ ഉന്നയിച്ച ചോദ്യത്തിന് പൊതുമേഖല ബാങ്കുകളാണ് സോഫ്റ്റ്‌വെയറുകളെ കുറിച്ച് മറുപടി നല്‍കിയത്.

2018 ജൂലൈക്കും 2018 ജൂണിനും ഇടയില്‍ ബാങ്കിങ് ഓംബുഡ്‌സ്മാന് 25,000ലധികം പരാതികളാണ് ലഭിച്ചത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടവയാണ് മിക്കവാറും പരാതികള്‍ ലഭിച്ചിരിക്കുന്നത്. ഉപയോക്താകളുടെ പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് സോഫ്റ്റ്‌വെയറുകള്‍ പുതുക്കുന്നതിനായി ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *