മടവൂര്‍ ഖാഫില എന്ന യൂട്യൂബ് ചാനല്‍, ചാനലില്‍ നിറയെ പ്രഭാഷണങ്ങളും ആത്മിയ കാര്യങ്ങളും, ജോലി എന്താണെന്നോ വീട്ടിലെ കുട്ടികളുടെ കാര്യമോ പുറത്ത് പറയാതെ നാട്ടുകാരോട് സമ്പര്‍ക്കം ഇല്ലാത്ത ജീവതം, മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചതിനു പിന്നാലെ പുറത്തുവരുന്നത് സിറാജുദ്ദീനെ പറ്റിയുള്ള നിഗൂഢതകളാണ്.
മലപ്പുറത്ത് വീട്ടിൽവെച്ച് പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ വീട്ടുകാരുടെയും ഭർത്താവിന്‍റെയും അനാസ്ഥ ഊന്നിപ്പറഞ്ഞ് ബന്ധുക്കളും നാട്ടുകാരും. ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് മലപ്പുറത്തെ വീട്ടിൽവെച്ചാണ് അസ്മ പ്രസവിച്ചത്. ഒമ്പത് മണിയോടെയാണ് അസ്മ മരിച്ച വിവരം ഭർത്താവ് സിറാജുദ്ധീൻ അറിയുന്നത്. രക്തസ്രാവം ഉണ്ടായിട്ടുപോലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ഇടപെടൽ ഉണ്ടായില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നു.
ശ്വാസം മുട്ടൽ ഉണ്ടെന്ന് പറഞ്ഞാണ് ആംബുലൻസ് വിളിച്ചത്. ഇതിൽ മലപ്പുറത്തുനിന്ന് പെരുമ്പാവൂരിലെ അസ്മയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരികയായിരുന്നു. കൊണ്ടുവരുന്ന വഴിക്ക് 12 മണിയോടെയാണ് അസ്മയുടെ ബന്ധുക്കൾ മരണവിവരം അറിയുന്നത്.
ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ പോലീസ് കേസെടുത്തത്. ചോരക്കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ അതേ ആംബുലൻസിൽതന്നെ അസ്മയുടെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കെസെടുത്തിരിക്കുന്നത്.

