റിൻസി മുംതാസ് ലഹരികച്ചവടം നടത്തിയത് 750 ഓളം വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ; നടന്നത് ലക്ഷങ്ങളുടെ ഇടപാടുകളും;  സിനിമാ മേഖലയിലുള്ളവർ പ്രധാന ഇടപാടുകാർ !

എംഡിഎംഎയുമായി പ്രമുഖ യുട്യൂർ റിന്‍സി മുംതാസ് കഴിഞ്ഞ ദിവസം പിടിയിലായത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. സോഷ്യൽ മീഡിയ റീലുകളിലൂടെ ആരാധകരെ സമ്പാദിച്ച റിൻസിയുടെ നടപടിയിൽ ഞെട്ടലിലാണ് ഫോളോവേഴ്സ്.

എന്നാൽ ഇപ്പോഴിതാ മുംതാസ് നടത്തിയ ലഹരി ഇടപാടിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വരികയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പോലും ലഹരികച്ചവടത്തിനായി മുംതാസ് ഉപയോഗിച്ചെന്നാണ് ലങിക്കുന്ന വിവരം. റിന്‍സി മുംതാസിന്റെ ഫ്ളാറ്റില്‍നിന്ന് 22 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. റിന്‍സിയുടെ സുഹൃത്തായ യാസര്‍ അറഫാത്തിനെ പിന്തുടര്‍ന്നാണ് പൊലീസ് സംഘം ഫ്‌ളാറ്റിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.

ലഹരി വിൽപ്പനയ്ക്ക് റിൻസി ആശ്രയിച്ചത് വാട്സാപ്പിനെയാണ്. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഉപയോക്താവിനെ ബന്ധിപ്പിച്ചു. ആവശ്യക്കാർ ഗ്രൂപ്പിൽ അംഗങ്ങളാകും. ശേഷമാണ് വിൽ‌പ്പന ആരംഭിക്കുന്നത്. കച്ചവടത്തിനായി 750 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. വലിയൊരു നിര ആളുകൾ തന്നെ ഈ ഗ്രൂപ്പിന്റെ ഭാഗമായിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ

വാട്സാപ്പ് ഗ്രൂപ്പ് മുഖേന റിൻസി നടത്തിയ കച്ചവടത്തിലൂടെ സമ്പാദിച്ചത് ലക്ഷങ്ങളാണ്. ഇതിലൂടെ
സിനിമാ മേഖലയിലുള്ളവര്‍ക്കും ലഹരിയെത്തിച്ചെന്ന് കണ്ടെത്തലുണ്ട്. വലിയ തുകകൾക്കാണ് ഇടപാടുകളിലേറെയും. പണവും ലഹരിയും ഉപയോഗിക്കുന്നവരെ പാർപ്പിക്കാൻ പ്രത്യേകം കേന്ദ്രങ്ങളുണ്ടായിരുന്നെന്നുമാണ് പുറത്തു വരുന്ന വിവരം. വലിയൊരു ശൃംഖല റിൻസിയോടൊപ്പമുണ്ട്. 750 ഗ്രൂപ്പുകളും ലക്ഷങ്ങളുടെ ലഹരി ഇടപാടും ഈ സാധ്യത വ്യക്തമാക്കുന്നു. ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട് റിന്‍സി നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പകര്‍പ്പ് ഉള്‍പ്പടെയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഉപഭോക്താക്കള്‍ക്ക് മയക്കുമരുന്നിന്റെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ അയച്ചുകൊടുക്കുകയായിരുന്നു രീതി.

വയനാട്ടില്‍ നിന്ന് പിടിയിലായ സംഘമാണ് റിന്‍സിയെ കുറിച്ചുള്ള വിവരം നല്‍കിയത്. ലഹരി വാങ്ങാന്‍ പണം മുടക്കിയിരുന്നത് റിന്‍സിയാണ്. കച്ചവടം നടത്തി പണവും ലാഭവും വാങ്ങിയിരുന്നത് റിന്‍സിയുടെ കൂടെ പിടിയിലായ യാസര്‍ അറാഫത്ത്. ലഹരി വാങ്ങി കൊണ്ടുവന്നിരുന്നത് ബാംഗ്ലൂരില്‍ നിന്നെന്ന വിവരവും ലഭിച്ചു. ഡിജെ പാര്‍ട്ടികളില്‍ ആണ് പ്രധാനമായും മയക്കുമരുന്ന് എത്തിച്ചിരുന്നത്. റിന്‍സിയുടെ മൊഴിയില്‍ നിന്ന് ലഭിച്ച പേരുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *