ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരമായ തായ്‌വാന്റെ അകാനെ യമഗുച്ചിയെ തകര്‍ത്താണ് സിന്ധു ചരിത്ര വിജയം നേടിയത്. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സിന്ധു.

ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സെമിയില്‍ സിന്ധുവിന്റെ വിജയം. സകോര്‍ 2117, 1521, 2110. ജപ്പാനീസ് താരത്തിന്റെ പിഴവുകളാണ് സിന്ധുവിന് ഒന്നാം ഗെയിം സമ്മാനിച്ചത്. രണ്ടാം ഗെയിമില്‍ യമഗൂച്ചി തിരിച്ചെത്തി. ആറ് പോയിന്റ് വ്യത്യാസത്തിലാണ് സിന്ധു ഗെയിം തോറ്റത്. എന്നാല്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് മൂന്നാം ഗെയിമിന്റെ തുടക്കത്തില്‍ തന്നെ സിന്ധു ലീഡ് നേടി.

സൈന നെഹ്‌വാളിനെ തോല്‍പ്പിച്ചെത്തിയ തായ് സു യിങ്ങാണ് ഫൈനലനില്‍ സിന്ധുവിന്റെ എതിരാളി. ലോക ഒന്നാം നമ്പര്‍ താരമാണ് തായ് സു യിങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *