Anil Ambani Fraud Case: അനില്‍ അംബാനിയുടെ 40000 കോടി രൂപയുടെ തട്ടിപ്പ്: ഇഡിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

അനിൽ അംബാനി ഗ്രൂപ്പിന്റെ 40000 കോടി രൂപ തട്ടിപ്പ് കേസിൽ ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ ശകാരം. ഇഡിയുടെ അന്വേഷണത്തിലെ ഒരു കാരണവുമില്ലാത്ത കാലതാമസത്തെ കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചു. വിവിധ ബാങ്കുകളിൽ നിന്നും പരാതി ലഭിച്ചിട്ടും ഒരു എഫ്ഐആർ മാത്രം രജിസ്റ്റർ ചെയ്തതിൽ സിബിഐക്കെതിരെയും കോടതി വിമർശനം നടത്തിയിട്ടുണ്ട്.

സിബിഐയുടെ സമീപനം നിയമനടപടിക്രമങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഒത്തുകളി സാധ്യതയും അന്വേഷിക്കാൻ സിബിഐയുടെ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് അന്വേഷണ ഏജൻസികളും ഉടനടി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി.

കേസിൽ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഖ്യത്തെ രൂപീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജുവിട്ടു പോകില്ലെന്ന് അംബാനിയുടെ അഭിഭാഷകനും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *