ദുബായ്: മുസ്‌ലിങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യം ഇന്ത്യയാണെന്ന് സമസ്ത എ.പി. വിഭാഗം നേതാവും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ മകനുമായ ഡോ. മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി. ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ ചർച്ച ഏറെ പോസിറ്റീവായിരുന്നുവെന്നും ദുബായിൽ സംസാരിക്കവേ അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാന്തപുരം സമാനമായ നിലപാട് പങ്കുവച്ചിരുന്നു. അതേസമയം, രാജ്യത്ത് മുസ്ലിങ്ങൾ സുരക്ഷിതരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവനയിൽ സംസ്ഥാനത്തെ ഇടത്- വലത് മുന്നണികൾ വെട്ടിലായിരിക്കുകയാണ്. രാജ്യത്ത് മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്ന തരത്തിലായിരുന്നു ഇരുമുന്നണികളുടെയും പ്രചാരണം. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള കാന്തപുരത്തിന്റെ പ്രസ്താവന ഇരുമുന്നണികളെയും അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.

