അഗര്‍ത്തല: ത്രിപുരയില്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ബിശ്വജിത്ത് ദത്ത ബിജെപിയില്‍ ചേര്‍ന്നു. ഖോവയ് ജില്ലയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തെ ബിജെപി ത്രിപുര സംസ്ഥാന ചുമതലയുള്ള സുനില്‍ ദിയോധര്‍ സ്വീകരിച്ചു. ത്രിപുരിയില്‍ ഏറ്റവും സത്യസന്ധനായ പത്തു നേതാക്കളില്‍ ഒരാളാണ് ബിശ്വജിത്ത് ദത്തയെന്ന് ദിയോധര്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിശ്വജിത്ത് ദത്ത സിപിഎം വിട്ടത്. അസുഖബാധിതനാണെന്നു പറഞ്ഞാണ് 68 വയസുകാരനായ ബിശ്വജിത്ത് ദത്തിന് സിപിഎം സീറ്റ് നിഷേധിച്ചത്. എന്നാല്‍ തനിക്ക് സീറ്റ് തരാതിരിക്കാന്‍ വേണ്ടി പാര്‍ട്ടി നേതാക്കള്‍ കെട്ടിച്ചമച്ച കാര്യമാണിതെന്നായിരുന്നു ബിശ്വജിത്ത് ദത്ത പ്രതികരിച്ചത്.

1964 മുതല്‍ സിപിഎം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ബിശ്വജിത്ത്. പാര്‍ട്ടി ഖോവയ് ജില്ലാ സെക്രട്ടറിയായിരുന്നു ബിശ്വജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *