കാബൂള്‍ : താലിബാന്‍ ചാവേര്‍ ബോംബാക്രമണത്തില്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ 68 പേര്‍ കൊല്ലപ്പെട്ടു. 165 പേര്‍ക്ക് പരിക്കേറ്റു. നംഗര്‍ഹാര്‍ പ്രവിശ്യയില്‍ തീവ്രവാദികളുടെ കടന്നുകയറ്റത്തിനെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പ്രതിഷേധപ്രകടനത്തില്‍ തീവ്രവാദികള്‍ക്കെതിരെയും ശക്തമായ മുദ്രാവാക്യങ്ങളുണ്ടായിരുന്നു. മമാന്ദരയില്‍ ജില്ലാ പൊലീസ് മേധാവിക്കെതിരെ പ്രതിഷേധിച്ചവരുടെ ഇടയില്‍ കടന്നുകയറിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. പൊലീസ് മേധാവിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ജനം തടിച്ചുകൂടിയത്.

ഒക്ടോബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രചാരണ റാലികള്‍ക്കുള്ള ഒരുക്കം നടക്കവെയാണ്   അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനങ്ങള്‍ തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *