തിരുവനന്തപുരം: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യ കുപ്പി തിരികെ നൽകുമ്പോൾ 20 രൂപ നൽകുന്ന പദ്ധതി ബെവ്കോ നിർത്തലാക്കി. പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് വാങ്ങിയിരുന്ന ഡെപ്പോസിറ്റ് തുകയാണ് തിരികെ കൊടുത്തിരുന്നത്.
കുപ്പികൾ ആളുകൾ തിരികെ നൽകുന്നത് കൂടിയതോടെ മദ്യശാലകളിൽ അവ കെട്ടിക്കിടക്കാൻ തുടങ്ങി. കാലിയായ മദ്യകുപ്പികൾ മദ്യശാലകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പുതിയ നടപടി.
പിണറായി സർക്കാറിന്‍റെ കാലത്ത് 2024ലാണ് മദ്യകുപ്പികൾ തിരികെ നൽകുന്നവർക്ക് ഡെപ്പോസിറ്റ് തുക നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്ലാസ്റ്റിക് കുപ്പികളിൽ 20 രൂപ അധികം ഈടാക്കുന്നതിന് ക്യൂ.ആർ കോഡും തെരഞ്ഞെടുത്ത ഔട്ട്‍ലെറ്റിനു മുന്നിൽ പതിച്ചിരുന്നു.

