നേപ്പാള്‍ മിന്നല്‍ പ്രളയം; ബിഹാറില്‍ കനത്ത ജാഗ്രത, 5,600 പേരെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ബിഹാർ കനത്ത ജാഗ്രതയിൽ. ബിഹാറിലെ അഞ്ച് ജില്ലകളില്‍ നിന്നായി 5,600 പേരെ ഇതിനോടകം ഒഴിപ്പിച്ചു. കിഴക്കന്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, സീതാമര്‍ഹി എന്നിവിടങ്ങളില്‍ പ്രത്യേകം ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പട്നയില്‍ ഗംഗനദിയിലെ ജലനിരപ്പ് ചില സ്ഥലങ്ങളില്‍ അപകടനിലയ്ക്ക് മുകളിലാണുള്ളത്. മാറി താമസിക്കുന്നവര്‍ക്കായി താല്‍ക്കാലിക ടെന്റ് ഒരുക്കാന്‍ 2,327 പ്ലാസ്റ്റിക് ഷീറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്കായി ഏഴ് കമ്മ്യൂണിറ്റി അടുക്കളകളും ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് എന്‍ഡിആര്‍എഫ് ടീമുകളെയും നദികള്‍ നിരീക്ഷിക്കാന്‍ ഓരോ മൂന്ന് കിലോമീറ്ററിലും ഹോം ഗാര്‍ഡുകളെയും എഞ്ചിനീയര്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

മിന്നല്‍പ്രളയത്തില്‍ ഇനിയും 310 വിദേശിയരാണ് കാണാമറയുത്തുള്ളത്. നേപ്പാളിന് സഹായവുമായുള്ള നാലാമത്തെ വിമാനം ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ 38 അംഗ മലയാളിസംഘത്തിലെ 31 പേര്‍ ഞായര്‍ പുലര്‍ച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ശനിയാഴ്ച നേപ്പാളില്‍ കുടുങ്ങിയ 16 മലയാളികള്‍ നാട്ടിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *