കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് പള്ളികളിലുൾപ്പെടെ ആറിടങ്ങളിൽ ഉണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ രണ്ടിടത്തു കൂടി സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാനത്തെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 205 ആയി. കൊളംബോ അടച്ചിട്ടു.ഞായറാഴ്ച വൈകീട്ട് ആറ് മുതൽ തിങ്കളാഴ്ച പുലർച്ചെ ആറ് വരെ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
2019-04-21

