ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇന്ത്യ അടിയറവ് പറഞ്ഞപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ന്യൂസിലാന്‍റ് ഫൈനലിലെത്തുന്നത് .
1983 ല്‍ കരീബിയന്‍ കരുത്തിനെ തകര്‍ത്ത് കപില്‍ ദേവും കൂട്ടരും മുത്തമിട്ട ലോകകപ്പ് ചരിത്രം ആവര്‍ത്തിക്കാമെന്ന വിരാട് കോഹ്ലിയുടെ മോഹങ്ങള്‍ പാഴായി.

ഫൈനല്‍ കാണാതെ ഇന്ത്യ സെമിയില്‍  തോറ്റ് പുറത്തായി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സിന്‍റ വിജയലക്ഷ്യത്തിനു മുന്നില്‍ അവസാനം വരെ പൊരുതിയാണ് ഇന്ത്യ കീഴടങ്ങിയത് . 1983 ല്‍ കരീബിയന്‍ കരുത്തിനെ തകര്‍ത്ത് കപില്‍ ദേവും കൂട്ടരും മുത്തമിട്ട ലോകകപ്പ് ചരിത്രം ആവര്‍ത്തിക്കാമെന്ന വിരാട് കോഹ്ലിയുടെ മോഹങ്ങള്‍ പാഴായി.ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇന്ത്യ അടിയറവ് പറഞ്ഞപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ന്യൂസിലാന്‍റ് ഫൈനലിലെത്തുന്നത്. 92 റണ്‍സിന് ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയെ രവീന്ദ്ര ജഡേജയും മഹേന്ദ്ര സിങ് ധോണിയും ചേര്‍ന്ന് 221 എന്ന ടോട്ടലിലെത്തിച്ചു. മഹേന്ദ്ര സിങ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, റിഷബ് പന്ത്, രവീന്ദ്ര ജഡേജയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. അതും മുപ്പതിന് മുകളില്‍ നാല് പേരും സ്കോര്‍ ചെയ്തിരുന്നു. മറ്റാരും തന്നെ ഒന്നും ചെയ്തില്ല എന്നത് തന്നെയാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണം. മാറ്റ് ഹെന്റി മൂന്നും ട്രെന്‍റ് ബൌള്‍ടും സാന്ദറും രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ നായകന്‍ കെയിന്‍ വില്യംസന്‍റെയും റോസ് ടെയ്ലറിന്‍റെയും അര്‍ദ്ദ സെഞ്ച്വറികളാണ് ന്യൂസിലാന്‍റിനെ 240 എന്ന സ്കോറിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *