ഹൈദരാബാദ്: തെലങ്കാനയില്‍ സ്മാര്‍ട്‌ഫോണ്‍ നല്‍കിയില്ലെന്ന പേരില്‍ സുഹൃത്തിനെ ചുട്ടുകൊന്ന പത്തൊമ്പതുകാരന്‍ അറസ്റ്റില്‍. തെലങ്കാനയിലെ ആദിബത്‌ലയിലാണ് സംഭവം നടക്കുന്നത്. ഡി പ്രേം എന്ന 17 കാരനെ കൊലപ്പെടുത്തിയ കുറ്റത്തിന് പ്രേം സാഗര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സാമ്പത്തികബാധ്യതകള്‍ ഒഴിവാക്കാന്‍ പണത്തിന് വേണ്ടിയാണ് പ്രേംസാഗര്‍ സുഹൃത്തിനോട് ഫോണ്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത് കൊടുക്കാന്‍ വിസമ്മതിച്ചതിനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനോട് ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ബൈക്കില്‍ ദൂരയാത്രയ്ക്ക് പോകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ പ്രേമിനെ 25 കിമീ അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയത്. വടി കൊണ്ടുള്ള ആക്രമണത്തിനിടയില്‍ തലയ്ക്കടിയേറ്റ പ്രേമിന്റെ ബോധം നഷ്ടമായെന്ന് മനസിലായതോടെ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.

ജൂലൈ 14 മുതല്‍ പ്രേമിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നുള്ള പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *