വിവിധ തസ്തികകളിലേക്ക് പി.എസ്‍.സി വിജ്ഞാപനം

കേരള പബ്ലിക് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 266-356/2015 വരെ തസ്തികകളിൽ റിക്രൂട്ട്മെന്റിനായി അപേക്ഷകൾ ക്ഷണിച്ചു. തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളടക്കമുള്ള വിജ്ഞാപനം ആഗസ്റ്റ് 30ലെ അസാധാരണ ഗസറ്റിലും www.kerala.psc.gov.in/notification ലിങ്കിലും ലഭ്യമാണ്. ഓൺലൈനിൽ ഒക്ടോബർ മൂന്നു വരെ അപേക്ഷിക്കാം. വിവിധ തസ്തികകളിൽ സംസ്ഥാന/ ജില്ലതല റിക്രൂട്ട്മെന്റ്, സ്പെഷൽ റിക്രൂട്ട്മെന്റ്, എൻ.ഡി.എ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലേക്ക് അർഹതയുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാവുന്നതാണ്. ജനറൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽപ്പെടുന്ന ചില തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെPSC

അസിസ്റ്റന്റ് (കേരള അഡ്മിനിസ്ട്രേറ്റിവ്

അസിസ്റ്റന്റ് (കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ): ശമ്പളം 39,300-83,000 രൂപ. പ്രതീക്ഷിത ഒഴിവുകൾ. നേരിട്ടുള്ള നിയമനം. യോഗ്യത-ബിരുദം. നിയമ ബിരുദം അഭിലഷണീയം. പ്രായം 18-36.

പ്രഷനൽ അസിസ്റ്റന്റ് ഗ്രേഡ്-2 (ലൈബ്രറി) : (സർവകലാശാലകൾ), ശമ്പളം 27,800-59,400 രൂപ, യോഗ്യത: ലൈബ്രറി സയൻസിൽ ബിരുദം (ബി.എൽ.ഐ.എസ്‍സി)/എം.എൽ.ഐഎസ്‍സി/ തത്തുല്യം. പ്രായം 22-36.

ട്രേഡ്സ്മാൻ: ടെക്സ്റ്റൈൽ ടെക്നോളജി, ഒഴിവ്-4, സിവിൽ -7, സ്മിത്തി (ഫോർജിങ് ആൻഡ് ഹീറ്റ് ട്രീറ്റിങ്) -23, അഗ്രികൾച്ചർ -1, ശമ്പളം -26,500-60,700 രൂപ (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), യോഗ്യത-എസ്.എസ്.എൽ.സി/ ടിച്ച്.എസ്.എൽ.സിയും അനുയോജ്യ ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് /വി.എച്ച്.എസ്.സി/ കെ.ജി.സി.ഇ സർട്ടിഫിക്കറ്റും. പ്രായം 18-36.

മീറ്റർ റീഡർ (കേരള വാട്ടർ അതോറിട്ടി): പ്രതീക്ഷിത ഒഴിവുകൾ, ശമ്പളം 25,800-59,300 രൂപ, യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം+ പ്ലംബർ ട്രേഡിൽ ഒരുവർഷത്തെ എൻ.സി.വി.ടി/ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്. പ്രായം: 18-36

എസ്.സി/ എസ്.ടി/ ഒ.ബി.സി മുതലായ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്. മറ്റു തസ്തികകളുടെ വിവരങ്ങളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *