കൊച്ചി മേയര്‍ വിവാദം: തന്നെ തഴഞ്ഞതില്‍ കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ വിമര്‍ശനവുമായി ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയര്‍ പദവി നല്‍കാതെ തഴഞ്ഞതില്‍ കോണ്‍ഗ്രസ് നേതൃ ക്യാമ്പില്‍ വിമര്‍ശനം ഉന്നയിച്ച് ദീപ്തി മേരി വര്‍ഗീസ്. കെപിസിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നാണ് ദീപ്തി വിമര്‍ശനം ഉന്നയിച്ചത്. മേയറെ തെരഞ്ഞെടുത്ത രീതിയെയാണ് ദീപ്തി യോഗത്തില്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് സെന്‍ട്രല്‍ കേരള സോണല്‍ മീറ്റിംഗിലായിരുന്നു വിമര്‍ശനം. വ്യക്തിപരമായ പരാതികള്‍ ഉന്നയിക്കാനുള്ള വേദിയാക്കരുതെന്ന് കെ.സി വേണുഗോപാലിന്‍റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ദീപ്തി മേരി വര്‍ഗീസിന്‍റെ വിമര്‍ശനം.

വ്യക്തമായ ഭൂരിപക്ഷത്തില്‍ ജയിച്ച കൊച്ചി കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ കെപിസിസി മാനദണ്ഡം ലംഘിച്ച് ഗ്രൂപ്പുകള്‍ തന്നെ വെട്ടിയെന്നാണ് ദീപ്തി മേരി വര്‍ഗീസിന്‍റെ പരാതി. പലതട്ടുകളിലായി വിഘടിച്ചു നില്‍ക്കുന്ന എ ഗ്രൂപ്പും, രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പും, വി.ഡി സതീശന്‍റെ അനുയായികളും അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് ഒന്നിക്കുന്ന കാഴ്ചയാണ് കൊച്ചി മേയര്‍ തെരഞ്ഞെടുപ്പില്‍ കണ്ടത്.

പാര്‍ട്ടിയിലെ കെ.സി ഗ്രൂപ്പുകാരിയാണ് ദീപ്തി. ദീപ്തിയെ വെട്ടാനാണ് മൂന്ന് കൂട്ടരും ഒന്നിച്ചതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെ. സിയെ ലക്ഷ്യം വച്ചുള്ള വിശാലനീക്കത്തിന്‍റെ തുടക്കമാണ് കൊച്ചിയില്‍ ഉണ്ടായതെന്നുമാണ് പാര്‍ട്ടിയിലെ കെ.സി അനുകൂലികള്‍ വിലയിരുത്തുന്നത്. എഐസിസിയെ ഉള്‍പ്പെടെ പരാതി അറിയിച്ച് സംഘടനാപരമായ നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ദീപ്തിയുടെയും ഒപ്പം നില്‍ക്കുന്നവരുടെയും തീരുമാനം.