‘അഡ്ജസ്റ്റ് ചെയ്താൽ ഒരു ലക്ഷം കൂടുതൽ തരാം’; കരിയറിന്റെ തുടക്കത്തിലെ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി മാൻവി

മുംബൈ: സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് (Casting Couch) അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം മാൻവി ഗാഗ്രൂ. കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവമാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ടു ഗേൾസ് ആൻഡ് ടു കപ്സ്’ (Two Girls and Two Cups) എന്ന പ്രമുഖ പോഡ്കാസ്റ്റിലാണ് മാൻവി ഈ വെളിപ്പെടുത്തൽ നടത്തിയത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഒരാൾ തനിക്ക് മെസ്സേജ് അയക്കുകയായിരുന്നു എന്ന് മാൻവി പറയുന്നു. “സഹകരിക്കാൻ തയ്യാറാണെങ്കിൽ ചോദിച്ചതിനേക്കാൾ ഒരു ലക്ഷം രൂപ അധികം തരാം” എന്നായിരുന്നു ആ സന്ദേശത്തിലുണ്ടായിരുന്നത്.

അന്ന് ‘അഡ്ജസ്റ്റ്മെന്റ്’ എന്താണെന്ന് അറിയില്ലായിരുന്നു

കരിയറിന്‍റെ തുടക്കമായിരുന്നതിനാല്‍ എനിക്കതിന് മനസിലായില്ല. അതോടെ കോംപ്രമൈസോ? എന്ന് ഞാന്‍ തിരിച്ചയച്ചു. എനിക്കറിയില്ലായിരുന്നു. ഇതോടെ മെന്‍ററെ പോലെ കണ്ട കാസ്റ്റിങ് ഡയറക്ടര്‍ക്ക് ഞാന്‍ മെസജ് കാണിച്ചു. അയാള്‍ ഉടനെ പറഞ്ഞത് ‘വേഗം ഡിലീറ്റാക്കി, അയാളെ ബ്ലോക്ക് ചെയ്യൂ’ എന്നായിരുന്നു. ഡിലീറ്റാക്കിയാല്‍ അതോടെ തെളിവ് നശിപ്പിക്കാമല്ലോ എന്നതായിരുന്നു ഇത് പറഞ്ഞയാളുടെ മനസിലെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തെളിവില്ലാതെ എന്ത് പരാതി? ആരോട് പരാതി പറയാന്‍ എന്നൊക്കെയാകും ചിന്തിച്ചത്.

കോംപ്രമൈസ് എന്ന് കേട്ടപ്പോള്‍ സത്യത്തില്‍ ബജറ്റിന്‍റെ കാര്യത്തില്‍ സഹകരിക്കണമെന്നാണ് ഞാന്‍ കരുതിയത്. എനിക്കൊരു ധാരണയും കിട്ടിയില്ല. സത്യത്തില്‍ നെപോ കിഡ്സ് അല്ലാത്തവര്‍ക്ക് സംഭവിക്കുന്നത് ഇതാണ്. ഇതില്‍ നിന്നൊക്കെ ഒഴിഞ്ഞു പോകുന്നത് അത്ര എളുപ്പമല്ല’- മാന്‍വി തുറന്ന് പറയുന്നു. വളരെ പ്രയാസപ്പെട്ടാണ് ഇങ്ങനെയുള്ളവരെ ഒഴിവാക്കി ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും കരിയര്‍ മുന്നോട്ട് കൊണ്ടുപോയതെന്നും താരം കൂട്ടിച്ചേര്‍ത്തു.

താരങ്ങളുടെ മക്കള്‍ ചലച്ചിത്ര മേഖലയിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും ചില നേട്ടങ്ങളുണ്ടെന്നും മാന്‍വി പറഞ്ഞു. ‘ താരങ്ങളുടെ കുട്ടികള്‍ക്ക് തീര്‍ച്ചയായും പലവിധ നേട്ടങ്ങളുണ്ട്.  ആളുകളെ കാണുന്നത് അവര്‍ക്ക് എളുപ്പമാണ്. അവര്‍ക്ക് സിനിമയെന്താണെന്ന് അറിയാം, അതില്‍ ബന്ധങ്ങളും ഉണ്ടാകും. പിന്നീടാണ് പ്രേക്ഷകരിലേക്ക് അവര്‍ എത്തിപ്പെടുകയും പ്രേക്ഷകര്‍ സ്വീകരിക്കുന്നവര്‍ നിലനില്‍ക്കുകയും ചെയ്യുന്നത്. അതേസമയം അല്ലാതെയുള്ളവര്‍ വളരെ പ്രയാസപ്പെട്ടാണ് ഓഡിഷനുകളിലേക്ക് എത്തുകയും അതില്‍ തന്നെയുള്ള ചതിക്കുഴികളെ ഒഴിവാക്കി മുന്നോട്ട് വരുന്നതും ബന്ധങ്ങളുണ്ടാക്കുകയും ചെയ്യുന്നത്’- മാന്‍വി വിശദീകരിച്ചു. ടിവിഎഫ് പിച്ചേഴ്സ്, ട്രിപ്ലിങ്, ഫോര്‍ മോര്‍ ഷോട്സ് പ്ലീസ്, ഹാഫ് സി തുടങ്ങി സിനിമയിലും വെബ്സീരിസുകളിലും സജീവമാണ് മാന്‍വി

ENGLISH SUMMARY:

Bollywood actress Maanvi Gagroo recently opened up about her harrowing encounters with the casting couch during the initial phase of her acting career. Speaking on the “Two Girls & Two Cups” podcast

Leave a Reply

Your email address will not be published. Required fields are marked *