
അന്താരാഷ്ട്ര ഫുട്ബോളിൽ വീണ്ടുമൊരു ചരിത്ര നേട്ടം കൂടി സ്വന്തം പേരിൽ കുറിച്ച് അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സി. മത്സരരംഗത്ത് ’17’ എന്ന മാന്ത്രിക സംഖ്യയുമായി ബന്ധപ്പെട്ട അത്യപൂർവ്വമായ ലോക റെക്കോർഡാണ് താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. മെസ്സിയുടെ ഈ റെക്കോർഡ് നേട്ടത്തിന്റെ കരുത്തിൽ ഓസ്ട്രിയക്കെതിരെ നടക്കുന്ന ആവേശകരമായ മത്സരത്തിൽ അർജന്റീന നിലവിൽ മുന്നിലാണ്.
നേരത്ത ലഭിച്ച പെനാല്‍റ്റി മെസി പാഴാക്കിയിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടീനസിനെ ബോക്‌സിനുള്ളില്‍ ഓസ്ട്രിയന്‍ ഡിഫര്‍ഡര്‍മാര്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. ആദ്യം ഫൗള്‍ വിളിച്ചില്ലെങ്കിലും പിന്നീട് വാര്‍ പരിശോധനയിലാണ് പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍ കിക്കെടുത്ത അര്‍ജന്റൈന്‍ നായകന് പിഴയ്ക്കുകയായിരുന്നു. ലോകകപ്പിലെ എക്കാലത്തേയും ടോപ് ഗോള്‍ സ്‌കോറര്‍ എന്ന ജര്‍മനിയുടെ മിറാസ്ലോവ് ക്ലോസയുടെ റെക്കോഡ് മറികടക്കാനുള്ള അവസരമാണ് അവിടെ മെസി പാഴാക്കിയത്. മെസിയുടെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു.
പിന്നീട് മറ്റൊരു ഓപ്പണ്‍ ചാന്‍സും മെസി പാഴാക്കി. 31ാം മിനിറ്റില്‍ മറ്റൊരു അവസരം കൂടി മെസിക്ക് ലഭിച്ചു. എന്നാല്‍ ദുര്‍ബലമായ ഷോട്ട് ഓസ്ട്രിയന്‍ ഗോള്‍ കീപ്പര്‍ അലക്‌സാണ്ടര്‍ ഷ്‌ളാഗര്‍ തട്ടിയകറ്റുകയായിരുന്നു.

