കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളികാമറ വിവാദത്തില്‍ ചാനല്‍ സംഘത്തില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. പ്രത്യേക അന്വേഷണ സംഘം ചാനല്‍ ഓഫീസിലെത്തിയാണ് ചാനല്‍ സംഘത്തില്‍ നിന്ന് മൊഴിയെടുത്തത്. ഒളിക്യാമറ ഓപ്പറേഷനില്‍ പങ്കെടുത്ത റിപ്പോര്‍ട്ടറുടെ മൊഴിയും രേഖപ്പെടുത്തി.
എം.കെ രാഘവനെതിരെയുള്ള ഒളിക്യാമറ വിവാദത്തിന്റെ അന്വേഷണ നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. മാധ്യമ പ്രവര്‍ത്തകരെന്ന നിലയില്‍ ചാനല്‍ സംഘം തന്നെ സമീപിച്ചിരുന്നെന്നും ഇതിനിടയില്‍ തെരഞ്ഞെടുപ്പും ചര്‍ച്ചയായെന്നും രാഘവന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളും താന്‍ പറയാത്ത കാര്യങ്ങളുമാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തതെന്നും രാഘവന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടി വി 9 ഭാരത് വര്‍ഷിന്റെ മേധാവികളുടെയും അന്ന് രാഘവനെ സമീപിച്ച സംഘത്തിന്റെയും മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.
- വിദ്യാർഥികൾ അടികൊള്ളുമ്പോൾ ബർഗർ കഴിച്ച് സിജെപി നേതാവ്; വിവാദമായപ്പോൾ പുറത്താക്കി തലയൂരി പാർട്ടി
- ‘പൊലീസിനെ വിളിക്ക്, എന്നെ കയറിപ്പിടിച്ചെന്ന് ഞാന്‍ പറയും’; ടിടിഇയെ യുവതി ഭീഷണിപ്പെടുത്തിയെന്ന് യുവാക്കള്‍
- രാത്രിയിൽ നഗ്നനായെത്തി വീടുകളിൽ കോളിങ് ബെല്ലടിക്കും; താമരശ്ശേരിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി അജ്ഞാതൻ!
- വിവാദ ഫീച്ചർ ‘കള്ളൻ വിജയൻ’ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ
- പാലായിൽ യു.ഡി.എഫിന് ഭരണം പോയി; അവിശ്വാസത്തെ നാല് കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചു; ദിയ ബിനു പുറത്തേക്ക്

