കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളികാമറ വിവാദത്തില്‍ ചാനല്‍ സംഘത്തില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. പ്രത്യേക അന്വേഷണ സംഘം ചാനല്‍ ഓഫീസിലെത്തിയാണ് ചാനല്‍ സംഘത്തില്‍ നിന്ന് മൊഴിയെടുത്തത്. ഒളിക്യാമറ ഓപ്പറേഷനില്‍ പങ്കെടുത്ത റിപ്പോര്‍ട്ടറുടെ മൊഴിയും രേഖപ്പെടുത്തി.
എം.കെ രാഘവനെതിരെയുള്ള ഒളിക്യാമറ വിവാദത്തിന്റെ അന്വേഷണ നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. മാധ്യമ പ്രവര്‍ത്തകരെന്ന നിലയില്‍ ചാനല്‍ സംഘം തന്നെ സമീപിച്ചിരുന്നെന്നും ഇതിനിടയില്‍ തെരഞ്ഞെടുപ്പും ചര്‍ച്ചയായെന്നും രാഘവന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളും താന്‍ പറയാത്ത കാര്യങ്ങളുമാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തതെന്നും രാഘവന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടി വി 9 ഭാരത് വര്‍ഷിന്റെ മേധാവികളുടെയും അന്ന് രാഘവനെ സമീപിച്ച സംഘത്തിന്റെയും മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.
- ‘വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കരുത്’; വയനാട്ടില്‍ കര്‍ശന നിയന്ത്രണം
- റെഡ് അലർട്ട്: കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി
- ‘ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ’: രാജിസന്നദ്ധത അറിയിച്ചെന്ന വാർത്തകൾ നിഷേധിച്ച് സുരേഷ് ഗോപി
- കനത്ത മഴ; തൃശൂരിൽ കൂറ്റൻ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു
- സാമ്പത്തിക ഇടപാടുകള്‍ ഇഡിക്ക് അന്വേഷിക്കാം; സിഎംആര്‍എല്ലിന് ഹൈക്കോടതിയില്‍ തിരിച്ചടി

